ഒഴാക്കന്‍റെ ബോണസ് യുദ്ധം

കേരളം എന്ന പാവക്കാ  രാജ്യത്തുനിന്നും എല്ലാ മലയാളികളും ഈ  ലോകത്തിന്‍റെ ഒരുമാതിരിപെട്ട എല്ലാ മുക്കിലും മൂലകളിലും എത്തിച്ചേരുകയും ജീവിച്ചുപോരുകയും ചെയ്യുന്നു "അന്നം തന്നെ ഉന്നം" എന്ന ഒറ്റ ലക്‌ഷ്യം വെച്ച്.
അങ്ങനെ ഞാനും വന്നെത്തി ബാംഗ്ലൂര്‍ എന്ന ആ പഴയ പൂന്തോട്ട നഗരിയില്‍, ഇപ്പോള്‍  തോട്ടം  പോയിട്ട്  ഒരു " പൂ " പോലും കാണാനില്ല എന്നത് മറ്റൊരു സത്യം.  അങ്ങനെ പണ്ടു പടിച്ചതൊക്കെ പാണന്‍ പാട്ടുപോലെ പാടി കുറെ പേരുടെ കണ്ണില്‍ മണ്ണ് വാരി  എറിഞ്ഞു, "കണ്ണില്‍ മാത്രം ആണേ കഞ്ഞിയില്‍ ഇല്ല" ഒരു തരത്തില്‍ ഒരു PVT  കമ്പനിയില്‍  കയറി കൂടി.
കയറി നോക്കിയപ്പോ മുഴുവന്‍ മലയാളികള്‍. പക്ഷെ കണ്ടാല്‍  പെറ്റ തള്ള സഹിക്കാത്ത  പോലെ ഉള്ള കുറെ കോലങ്ങള്‍! ( ഇതില്‍ എല്ലാവരും പെടില്ല  കേട്ടോ, ഒരു മുന്‍‌കൂര്‍ ജാമ്യം ) ഇതിലും രണ്ടു തരം ഉണ്ട്.
1 : വേര് മുളച്ചത് മലയാളി ആയി. ജനിച്ചതും ജീവിച്ചതും എല്ലാം അവനു തന്നെ  നിശ്ചയം പോര. മലയാളം കുരച്ചു കുരച്ചു അരിയാം.
2 : ജനിച്ചതും ജീവിച്ചതും വളര്‍ച്ച മുരടിച്ചതും എല്ലാം കേരളത്തില്‍. മലയാളം മാത്രമേ അറിയൂ.
ആദ്യ കാലഘട്ടത്തിലെ പകച്ചു നില്‍ക്കലുകള്‍ക്ക് ശേഷം  ഞാനും ഒരു മറുനാടന്‍  മലയാളി ആയി ജീവിതം തുടങ്ങി.
തൊഴുത്തില്‍ കുത്ത്, കുതികാല്‍ വെട്ട്, പാര പണി ഇത്യാതി എല്ലാം ഒരു സാധാരണ മലയാളിയെ പോലെ എനിക്കും വശമുള്ളതിനാല്‍ ജീവിക്കാന്‍ വലിയ പെടാപാടില്ല ഒരു "കഷ്ട്ടപാട്" അത്രമാത്രം.

എല്ലാ കൊല്ലത്തിലെയും ആദ്യ മാസ കാലം നമ്മുടെ ബോണസ് ( ബോണ്‍ എന്ന എല്ല് മുറിയെ പണി എടുപ്പിച്ചതിനുള്ള സുനാപ്പി)   സാലറി കൂട്ടല്‍ തുടങ്ങിയ നാടകങ്ങളുടെ അരങ്ങേറ്റവും അതോടനുബന്ധിച്ച തമ്മില്‍ തല്ല്, മാനേജരുടെ തന്തക്കു മലയാളത്തില്‍ വിളി ( ചിരിച്ചുകൊണ്ട് മാത്രം)  തുടങ്ങിയ കലാപരുപടികള്‍ ഈ ലോകമെമ്പാടും നമുക്ക് കാണാവുന്നതാണ്. അങ്ങനെ ഒരു അവസ്ഥയില്‍  ആയിരുന്നു ഈ ഞാനും രണ്ടു ദിവസം മുന്‍പ് വരെ.

ആന തരാം, ആനയുടെ പാപ്പാന്‍റെ മോളെ കെട്ടിച്ചു തരാം, ബ്രുണയിലെ രാജാവാക്കാം, പട്ടി പിടുത്തക്കാരന്‍ ആക്കാം.. അങ്ങനെ ഒരിക്കലും അവസാനിക്കാത്ത  വാഗ്ധാനങ്ങളുടെ ഒരു കൂമ്പാരം, ആ കൂമ്പാരവും അതില്‍ പൊട്ടിമുളച്ച, എപ്പോള്‍ വേണമെങ്കിലും തളിരിടാന്‍ റെഡി ആയി നില്‍ക്കുന്ന  മോഹന സ്വപ്നങ്ങളും പേറി ഞാന്‍ കുറെ ദിവസങ്ങള്‍ അലഞ്ഞു ഒരു കുറുക്കന് ആമ കിട്ടിയ മാതിരി.

ഒടുവില്‍ എന്‍റെ സ്വന്തം, എനിക്ക് പിറക്കാതെ പോയ എന്‍റെ മാനേജര്‍ എന്നെ വിളിച്ചു, ആ മഹാസംഭവങ്ങള്‍ അതായതു ബോണസ്, സാലറി കൂട്ടല്‍ എന്നിവ   എനിക്ക് വെട്ടി പുഴുങ്ങി ഒരു പാത്രത്തില്‍ വെച്ചുതാരന്‍ വേണ്ടിയും എന്നിട്ടും കഴിക്കാന്‍ പറ്റുനില്ല എങ്കില്‍ ചവച്ചു തരാന്‍ വേണ്ടിയും.
ഞാന്‍ മെല്ലെ മാനേജരുടെ റൂമിലേക്ക് ഒട്ടകം സൂചി കുഴലിലേക്ക് കയറും പോലെ ആദ്യം തലയും പിന്നെ ഉടലും ഒടുക്കം നിലത്തൂടെ വലിയുന്ന പാന്‍റും  വലിച്ചു കയറ്റി അതിയാന്‍ന്‍റെ മുന്നില്‍ ഉപവിഷ്ട്ടനായി.
പണ്ട് ഞാന്‍ പറഞ്ഞ തെറികള്‍, മലയാളം അറിയാവുന്ന ഏതോ തെണ്ടികളെ കണ്ടു ചോദിച്ചു മനസിലാക്കുകയും  എന്നാല്‍ അത് അറിയാത്ത പോലെ നടിക്കുകയും "നീ ഒന്ന് പോട ആപ്പാ പേപ്പര്‍ എടുക്കട" എന്ന  എന്‍റെ നിഷേധ ഭാവത്തെ കണ്ടില്ലാന്നു നടിക്കുകയും തൊട്ടു തലേദിവസം എവിടുനിന്നോ പറഞ്ഞു ഉണ്ടാക്കിയ ആ "കൃത്രിമ ചിരി" വളരെ ശരിക്ക് അണിഞ്ഞു ഇരിക്കുകയും ചെയ്യുന്ന എന്‍റെ മാനേജര്‍ മുന്‍പില്‍!!
കണ്ട പാടെ മോനെ ഒഴാക്കാ എന്ന സുഖിപ്പിക്കലോടെ   തുടങ്ങി...
ഞാന്‍ ഒരു സംഭവം ആണെന്നും ഒരു പ്രസ്ഥാനം ആണെന്നും  ഒരു കണ്‍ട്രി വരെ ആണെന്നും വരെ പറഞ്ഞു കളഞ്ഞു.
ഒടുക്കം, ഞാന്‍ പണ്ട് അറിയതെ ചെയ്തുപോയതും അറിഞ്ഞുകൊണ്ട് മറന്നുപോയതും എന്ന് വേണ്ട അതിയാന്‍ പണ്ട് തെന്നിവീണപ്പോ ചിരിച്ച കുറ്റം വരെ എടുത്തു കുടഞ്ഞു മേശപ്പുറത്തേക്ക് ഇട്ടു,
ദൈവമേ!! ഓടണോ അതോ നിന്ന് വാങ്ങണോ,,, അകെ ഒരു കന്ഫൂസി ,,,
ഒടുക്കം ആ മഹാ സംഭവങ്ങള്‍  എഴുതിയ പേപ്പേര്‍, കാണാന്‍ കക്കൂസ് പേപ്പേര്‍ പോലെ ഇരിക്കും എങ്കിലും അങ്ങേരു തുറന്നു വായിച്ചു, പഠിച്ചു ( നേരെ ചൊവ്വെ പഠിക്കണ്ട കാലത്ത് പഠിച്ചാ  ഇവിടെ ഇരിക്കുമോ) അവസാനം തുപ്പല്‍ കൂട്ടി  ഒട്ടിച്ചു എന്‍റെ കയ്യില്‍ തന്നു. വെശന്ന് ഇരിക്കുന്നവന്‍ന്‍റെ  മുന്നില്‍ ഞണ്ട് കയറി വന്നപോലെ ഞാന്‍ രണ്ടു കയ്യും നീട്ടി വാങ്ങി തുറന്നു!!

കമ്പനിയുടെ മുദ്രയും, മഹാന്മാരുടെ വചനങ്ങളും, പിന്നെ ആ പേപ്പേര്‍ എവിടെ ഒക്കെ തുറക്കാം ആരെ ഒക്കെ കാണിക്കാം എന്നുവേണ്ട ഒരു ആയിരം നിബന്ധനകള്‍ ഒടുക്കം കമ്പനി മുതലാളിയുടെ ഒരു ഭയങ്കര ഒപ്പും.
ഒക്കെക്കൂടെ ഒരു ഓ. വി വിജയന്‍റെ ബുക്ക്‌ ആദ്യം വായിക്കുന്ന അവസ്ഥ. ഒടുവില്‍ തിരഞ്ഞു ഞാന്‍ ആ സുനാപ്പി കണ്ടുപിടിച്ചു , ബോണസ്!!!
പടച്ച തമ്പുരാനെ എന്‍റെ കണ്ണിന്റെ കാഴ്ച പോയതാണോ? ആകെ മൂന്നു  അക്കം മാത്രം. ഒന്നുടെ കണ്ണടച്ച് തുറന്നു
എവിടെ, ഒരു മാറ്റവും ഇല്ല, എന്‍റെ കഷ്ട്ടപാടും, ബുദ്ധിമുട്ടും എല്ലാം കണ്ട മാനേജര്‍ എന്‍റെ അടുത്ത് വന്നു പറഞ്ഞു
  മോനെ ഒഴാക്കാ, ബോണസ്  കുറവായാല്‍ എന്താ നിനക്ക് അത്രയും കുറച്ച് tax  അടച്ചാല്‍ പോരെ?

അങ്ങനെ ആന തരാം ആന തരാം എന്ന പറഞ്ഞു ഒടുവില്‍ ഒരു കറുത്ത കൂട്ടില്‍ കുറച്ച് ആന പിണ്ഡം വാരി പൊതിഞ്ഞു തന്ന്‌ പറഞ്ഞു " ഇത് 365  ദിവസം വെയില്‍ കാണിക്കാതെ  ഇരുട്ട് റൂമില്‍ വെച്ചാല്‍ മതി ആന കുട്ടി ഉണ്ടാകും പോലും"
അങ്ങനെ ഞാന്‍ ആ ആന  പിണ്ഡവും താങ്ങി പിടിച്ച് ഇരുപ്പാണ് ഇപ്പോള്‍.
ഇനി ആന കുട്ടിയെങ്ങാനും ഉണ്ടായാലോ?

മുലപ്പാലിന്‍ രുചി

നാലു ആണുങ്ങള്‍ കൂടിയാല്‍ ഇന്നത്തെ പറയാവു എന്നൊന്നും ഇല്ല.
 വായില്‍ തോന്നിയത്  കോതയ്ക്കു പാട്ട് എന്നപോലെ.....
പതിവിനു ഒട്ടും വിപരീതമല്ല എന്‍റെ കൂട്ടവും... പ്രത്യേകിച്ചു കല്യാണം കഴിയാത്ത മഹാന്മാര്‍ ആണ് കൂടുതലും എന്നതുകൊണ്ട്‌ തന്നെ പലപ്പോഴും വിഷയം സെക്സ് ആണ് പഥ്യം.
അങ്ങനെ ഒരു സന്ധ്യ സമയ ചര്‍ച്ചയില്‍ എപ്പോഴോ മുലപ്പാലിന്‍റെ രുചിയില്‍ എത്തി നില്‍ക്കുന്നു ചര്‍ച്ച.
 പലര്‍ക്കും പല അഭിപ്രായം .. അമൃതാണ്, തേന്‍ ആണ്, പാലാണ് ( പാല്‍ ആയിരിക്കണമല്ലോ ) ചാരായം ആണ് ... അങ്ങനെ അങ്ങനെ. കൂട്ടത്തില്‍  കല്യാണം കഴിഞ്ഞതും രണ്ടു പിള്ളേരുടെ തന്ത എന്നവകശാപെടുന്നതുമായ  തങ്കപ്പേട്ടനും വിഷയം നന്നായി അങ്ങട്ട് പിടിച്ചിരിക്കുന്നു .... പക്ഷെ ഞങ്ങള്‍ പൈതങ്ങള്‍ ആയതിനാലും ടിയാണ് ചില മുന്പരിജയം ഉള്ളതിനാലും മൌനം വിദ്വാനു ഭുഷണം എന്ന സ്റ്റേജില്‍ ആണ് തങ്കപ്പേട്ടന്‍.
പെട്ടന്നാണ് കൂട്ടത്തിലെ കുള്ളനും എന്നാല്‍ കള്ളനുവരെ കഞ്ഞിവച്ചവനുമായ ചന്നാപ്പിയുടെ (ഇരട്ട പേരാ) മഹത്തായ പ്രവജനം മുലപ്പാലിന് നല്ല മധുരം ആണ് . ചിലപ്പോ സത്യം ആവാം അവന്‍റെ പേര്‍എടുത്ത  വയറ്റാട്ടിയുടെ വരെ മുഖം ഓര്‍മ്മയുള്ള കുരിപ്പാ! ചന്നാപ്പി ( എന്നവന്‍ അവകാശപെടുന്നു)
എന്തിനേറെ പറയുന്നു കേട്ടപാതി കേള്‍ക്കാത്ത പാതി തങ്കപ്പേട്ടന്‍ പകല്‍ മാന്യന്‍മാര്‍ ചെറ്റപൊക്കാന്‍ പോകും പോലെ ഇരുട്ടുകൂടി വീട് പിടിച്ചു. ഞങ്ങള്‍ ബാക്കി ചര്‍ച്ച എപ്പോളോ എവിടെയോ പാതി മുറിച്ച്‌ പതിവുപോലെ പുതപ്പിനടിയ്ല്‍ വലിഞ്ഞു.
പിറ്റേന്ന് ഏതാണ്ട്  രാവിലെ ഒരു 10  മണി. പതിവുപോലെ വാനര സംഘം എല്ലാം ഒത്തുകൂടി നില്‍ക്കുന്നു
പൊടുന്നനെ തങ്കപ്പേട്ടന്‍ എവിടുന്നോ പണ്ട് പരശുരാമന്‍ എറിഞ്ഞ മഴു പോലെ ഞങ്ങളുടെ നടുക്ക് പ്രത്യക്ഷപെടുന്നു,പുറകെ ഒരു ചോദ്യവും " ഇന്നലെ ഏത് &&%#@ മോന്‍ ആടാ  മുലപ്പാലിന് നല്ല മധുരം ആണ് എന്ന് പറഞ്ഞത് ഫു!!!! ( എന്തോ കയ്ച്ച പോലെ ഒരു തുപ്പും).

ചിന്നാപ്പി പറഞ്ഞതും എന്നാല്‍ തങ്കപ്പേട്ടന്‍ കേള്‍ക്കാതേ പോയതുമായ ആ പാതി (കേള്‍ക്കാത്ത പാതി):
" മുലപ്പാലിന് നല്ല മധുരം ആണ് പക്ഷെ നെല്ലിക്കപോലാ ആദ്യം കയ്ക്കും പിന്നെ മധുരിക്കും! "