ഒരു ഓര്‍മ കുറിപ്പ്.. ( ചെറു കഥ )


കാലത്തിന്‍ കുത്തൊഴുക്കില്‍ പെട്ട് സ്നേഹബന്ധങ്ങള്‍ പോയി മറയുന്ന ഈ നാളുകളിലും സ്നേഹത്തിന്‍ ഒരു നുറുങ്ങു വെട്ടമായി കുറുകുന്ന വെള്ളരിപ്രാവുകള്‍ പലപ്പോളും എന്‍ മനസിലേക്ക് ഓടി എത്താറുണ്ട് ജയില്‍ കമ്പിക്കിടയിലൂടെ കാണുന്ന വലിയ മതില്‍ അതിന് തടസമാകാറില്ല പലപ്പോളും.

ഈ വെള്ളരിപ്രാവുകള്‍ എനിക്ക് സുപരിജിതമാവുന്നത് തയ്കോട് ഗ്രാമത്തിലെ ആലുമരത്തിനു ചുവടില്‍ പലപ്പോളും ആകാശം നോക്കി കിടക്കും നേരം ആണ്.
കള്ളവും ചതിയും ഒന്നും പരിജിതമില്ലതിരുന്ന ആ നാട്ടിലേക്കു ഞാന്‍ എങ്ങുനിന്നോ വന്നെതുകയായിരുന്നു
ഒരു അന്ന്യനെങ്കിലും എല്ലാരും അകമഴിഞ്ഞു സ്നേഹിച്ചു...
മകനെ പോലെ , ഏട്ടനെ പോലെ അനിയനെ പോലെ ,,,, അങ്ങനെ അങ്ങനെ.....
അവിടെ നിന്നു എനിക്ക് കിട്ടിയ ഒരു നിധി ആയിരുന്നു അഭി , ഏതോ കപട സ്നേഹത്തിന്‍ ലാഞ്ഞനയില്‍ ഒടുവില്‍ എപ്പോളോ എന്‍റെ ശത്രു ആയി മാറിയ അഭി......

അന്ന് രാത്രി ഞാന്‍ ആ ആലിന്‍ ചുവട്ടിലേക്ക്‌ നടന്നു വരുമ്പോള്‍ കണ്ടതു അഭി രക്തത്തില്‍ കുളിച്ചു കിടക്കുനതാണ് എന്തോ ഏതോ എന്ന് ചോദിയ്ക്കാന്‍ അവസരം തരാതെ അവന്‍ എന്‍ മടിയില്‍ തല വെച്ചു ഈ ലോകത്തോട്‌ യാത്ര പറഞ്ഞു ..... ഒടുവില്‍ ആ കുറ്റം പേറി ഞാന്‍ ഈ ജയിലിലേക്കും...
എന്തിനോ ആര്‍ക്കോ വേണ്ടി ഈ ശിക്ഷ ഞാന്‍ സ്നേഹപൂരവം മനസാ വരിച്ചു എന്നറിയില്ല എങ്കിലും .. എല്ലാം അറിയുന്ന ഒരു ആലു മരം ഇപ്പോളും അവിടെ ഉണ്ടെന്നു എന്‍റെ മനസ് മന്ത്രിക്കുന്നു ....

ഒരു പക്ഷെ അന്ന് ഞാന്‍ ഒരു നിമിഷം ഈ തടങ്കലില്‍ പോരാന്‍ മടിച്ചു നിക്കേ നനുത്ത കാറ്റില്‍ പൊഴിച്ച ആലിലകള്‍ എനിക്ക് നേര്‍ന്ന കണ്ണുനീര്‍ കണങ്ങള്‍ ആകാം ......... ആ പ്രാവിന്‍ കുറുകല്‍ എനിക്ക് നേര്‍ന്ന
നെടുവീര്‍പ്പും............... കാലം എല്ലാത്തിനും സാക്ഷി ഞാന്‍ കാലത്തിനും....

ഒരു പരീക്ഷ ഓര്‍മ്മ

10 ക്ലാസ് അവസാന വര്‍ഷ പരീക്ഷ അതാണു നമ്മുടെ കഥയുടെ അരങ്ങ്. ഹിന്ദി പരീക്ഷ ത്കൃതി ആയി നടക്കുന്നു എല്ലാവരും എഴ്ുതുന്ന തിരക്കിലാണ്‌ നമ്മുടെ കഥ നായകന്‍ ആണെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കളിക്കുന്നു അതിനിടയില്‍ ക്ലാസ്സില്‍ ഡ്യൂടീ ഉള്ള മാഷ് " ദയവൂ ചെയ്തു കോപ്പി അടിക്കരുത്‌ വേണമെങ്കില്‍ എനിക്കിയറിയാവുന്നത്‌ ഞ്ഞാന്‍ പറഞ്ഞു തരാം " ( എന്തു നല്ല മാഷ് എല്ലാ പരീക്ഷ ക്കും വന്നിരുന്നെങ്കില്...‍ ) പക്ഷേ ഇതൊന്നും നമ്മുടെ ആശാന്‌ ഒട്ടും ബാധകമല്ല ടിയാന്‍ പതിവുപോലെ കോപ്പി ഓരോന്നായി എടുത്തു നിരത്തി പണി തുടങ്ങി. ഇതു കണ്ട നമ്മുടെ മാഷ് ഒരു തവണ പിന്നെ‌ രണ്ടു തവണ അങ്ങനെ വാര്നിംഗ് കൊടുത്തുകൊണ്ട്‌ ഇരുന്നു ഒടുവില്‍ സാഹികെട്ട്‌ മാഷ് ആ കോപ്പി പിടിച്ചു വാങ്ങി എന്നിട്ടു ഞ്ഞാ ന്‍ പരാതി കൊടുക്കുവാന്‍ പോകുവണെന്ന് പറഞ്ഞു(എന്നാലും മാഷ് നല്ല മനസിനു ഉടമ ആയതിനാല്‍ വീണ്ടും പറഞ്ഞു ദയവൂ ചെയ്തു കോപ്പി അടിക്കരുത്‌ ഞ്ഞാ ന്‍ വേണമെങ്കില്‍ പറഞ്ഞു തരാം എന്‍റെ പോന്നു മോനേ,പണി പോകുന്ന ഏര്‍പ്പാട്‌ ആണ് ഉടന്‍ നമ്മുടെ കഥ നായകന്‍ മറുപടി പറഞ്ഞത് ഇങ്ങനെ .... പൊന്നു സാറേ പറഞ്ഞു തന്നിട്ടു ഒരു കാര്യവും ഇല്ല എനിക്ക് എഴ്ൂതതാന്‍ അറിയില്ല ഞ്ഞാ ന്‍ ഇത്‌ നോക്കി ഒന്നു വരച്ചോട്ടെ?..... ( പാവം മാഷ് അവിടെനിന്നും വിയര്‍ത്ത്‌ പോയി)
വാല്‍ കക്ഷണം: നമ്മുടെ നായകന്‍ ഇപ്പോ അറിയപെടുന്ന ഒരു പാര്‍ട്ടിയുടെ അറിയപെടുന്ന ഒരു
നേതാവ്‌ ആണ്... പാവം മാഷ് ഇപ്പോഴും മാഷ് തന്നെ....
പിന്നെ ഈ പാവം ഞ്ഞാന്‍ ( അന്ന് നന്നായി എഴ്ുതിയ മഹാന്‍ ), ഇന്നു ജീവിക്കാന്‍ പാടുപെടുന്നു...